Saturday, August 3, 2019

രാഘവന്‍ മാഷ്‌ ഒരു അവധിക്കു ശേഷം സംഗീത സംവിധാനത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത ഈയിടെയാണ് ചാനലുകള്‍ ആഘോഷം ആക്കിയത് . അദ്ദേഹത്തിന്റെ trademark എന്ന നിലയില്‍ ഇപ്പോഴും 'കായലരികത്ത്' എന്ന ഗാനമാണ് എപ്പോഴും നമ്മള്‍ കേട്ടത് അല്ലെങ്ങില്‍ കേട്ട് കൊണ്ടിരിക്കുന്നത്.

എന്നാല്‍ മഞ്ഞണി പൂനിലാവ്‌ , നാഴിയുരി പാല് കൊണ്ട്, മഞ്ജുഭാഷിണി , ഉണരുണരൂ, നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു, കരിമുകില്‍ കാട്ടിലെ, ശ്യാമ സുന്ദര പുഷ്പ്പമേ, നീലമല പൂങ്കുയിലേ തുടങ്ങിയ ഗാനങ്ങളൊക്കെ സംഭാവന ചെയ്ത മാഷിനു ഒറ്റ പാട്ടിറെ പേരിലുള്ള identity നല്‍കുന്നത് തീര്‍ത്തും അവഗണന
തന്നെ ആണ്.

അദ്ദേഹം 1983 ല്‍ സംഗീത സംവിധാനം ചെയ്ത ഒരു ചിത്രത്തിന് സിനിമ കൊട്ടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള രാശി ഉണ്ടായില്ല.
ഈയിടെ ചിത്രം കണ്ടപ്പോള്‍ അതിനുള്ള യോഗ്യത തന്നെ ചിത്രത്തിന് ഉണ്ടെന്നു ഫീല്‍ ചെയ്തില്ല എന്നത് വേറെ കാര്യം. പക്ഷെ ഇന്നത്തെ പല കൂതറ (ക്ഷമിക്കണം അതിലും താഴെ നില്‍ക്കുന്ന മറ്റൊരു പ്രയോഗം കിട്ടിയില്ല) ചിത്രങ്ങളെക്കാളും ദേദമായിരുന്നു കടമ്പ എന്നുള്ളത്  മറ്റൊരു സത്യം.

Music  Director  കെ രാഘവന്‍
Lyricist(s) തിക്കോടിയന്‍
Year : 1982  
Singer(s) കെ രാഘവന്‍ ,സി ഒ ആന്റോ,കോറസ്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും)

കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
(അപ്പോളും)

മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
(അപ്പോളും)

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
(അപ്പോളും)

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
(അപ്പോളും)


ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത നോവലിസ്റ്റ്‌ ആയ തിക്കോടിയന്‍ ആദ്യവും അവസാനവുമായി തൻ്റെ  തൂലിക ഒരു സിനിമ ഗാനത്തിന് വേണ്ടി ചലിപ്പിച്ചു. നാടന്‍ പാട്ടുകള്‍ എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കലാഭവന്‍ മണിയും പിന്നെ കോമര വേഷത്തില്‍ ചെണ്ട കൊട്ടി നൃത്തം വെച്ച് പാര്‍ട്ടി സമ്മേളനത്തില്‍ പാടുന്ന ചിലരെയുമാണ്  ഓർമ്മ  വരിക. ഇപ്പോഴും ജീവിച്ചിരിക്കുന്ന രാഘവന്‍ മാഷിന്റെ ഈ പാട്ടിനോളം പോന്ന ഒറ്റ നാടന്‍ പാട്ടും പില്‍കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.

ഈ ഗാനം യേശുദാസിന് വേണ്ടി കമ്പോസ് ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഗാനത്തിന്റെ folk  ടച് കുറച്ചു കൂടെ പ്രാകൃതമായ രാഘവന്‍ മാഷിന്റെ തന്നെ ശബ്ദത്തില്‍ ആണ് ചേരുക എന്ന് സംവിധായകന് തോന്നിയത്രേ. ആ ബുദ്ധി ഏറ്റു എന്ന് തന്നെ വേണം കരുതാന്‍ .

വാല്‍കഷ്ണം : വാര്‍ദ്ധക്ക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന രാഘവന്‍ മാഷിനു ദീര്‍ഘായുസ്സ് നേരാന്‍ മനസ്സ് അനുവദിക്കുന്നില്ല. ക്ഷമിക്കുക.

Monday, August 29, 2011

നാടന്‍പാട്ട് എന്നാല്‍



രാഘവന്‍ മാഷ്‌ ഒരു അവധിക്കു ശേഷം സംഗീത സംവിധാനത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത ഈയിടെയാണ് ചാനലുകള്‍ ആഘോഷം ആക്കിയത് . അദ്ദേഹത്തിന്റെ trademark എന്ന നിലയില്‍ ഇപ്പോഴും 'കായലരികത്ത്' എന്ന ഗാനമാണ് എപ്പോഴും നമ്മള്‍ കേട്ടത് അല്ലെങ്ങില്‍ കേട്ട് കൊണ്ടിരിക്കുന്നത്. എന്നാല്‍ മഞ്ഞണി പൂനിലാവ്‌ , നാഴിയുരി പാല് കൊണ്ട്, മഞ്ജുഭാഷിണി , ഉണരുണരൂ, നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു, കരിമുകില്‍ കാട്ടിലെ, ശ്യാമ സുന്ദര പുഷ്പ്പമേ, നീലമല പൂങ്കുയിലേ തുടങ്ങിയ ഗാനങ്ങളൊക്കെ സംഭാവന ചെയ്ത മാഷിനു ഒറ്റ പാട്ടിറെ പേരിലുള്ള identity നല്‍കുന്നത് തീര്‍ത്തും അവഗണന
തന്നെ ആണ്.
അദ്ദേഹം 1983 ല്‍ സംഗീത സംവിധാനം ചെയ്ത കടമ്പ എന്ന ചിത്രത്തിന് സിനിമ കൊട്ടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള രാശി ഉണ്ടായില്ല.
ഈയിടെ ചിത്രം കണ്ടപ്പോള്‍ അതിനുള്ള യോഗ്യത തന്നെ ചിത്രത്തിന് ഉണ്ടെന്നു ഫീല്‍ ചെയ്തില്ല എന്നത് വേറെ കാര്യം. പക്ഷെ ഇന്നത്തെ പല കൂതറ(ക്ഷമിക്കണം അതിലും താഴെ നില്‍ക്കുന്ന മറ്റൊരു പ്രയോഗം കിട്ടിയില്ല) ചിത്രങ്ങളെക്കാളും ഭേദം എന്നത് വസ്തുത തന്നെ .

Musician കെ രാഘവന്‍
Lyricist തിക്കോടിയന്‍
Year 1983
Singer(s) കെ രാഘവന്‍ ,സി ഒ ആന്റോ,കോറസ്




അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും)

കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
(അപ്പോളും)

മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
(അപ്പോളും)

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
(അപ്പോളും)

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
(അപ്പോളും)




ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത നോവലിസ്റ്റ്‌ ആയ തിക്കോടിയന്‍ ആദ്യവും അവസാനവുമായി തന്റെ തൂലിക ഒരു സിനിമ ഗാനത്തിന് വേണ്ടി ചലിപ്പിച്ചു. നാടന്‍ പാട്ടുകള്‍ എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കലാഭവന്‍ മണിയും പിന്നെ കോമര വേഷത്തില്‍ ചെണ്ട കൊട്ടി നൃത്തം വെച്ച് പാര്‍ട്ടി സമ്മേളനത്തില്‍ പാടുന്ന ചിലരെയാണ് ഓര്‍മ വരിക. ഇപ്പോഴും ജീവിച്ചിരിക്കുന്ന രാഘവന്‍ മാഷിന്റെ ഈ പാട്ടിനോളം പോന്ന ഒറ്റ നാടന്‍ പാട്ടും പില്‍കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.
ഈ ഗാനം യേശുദാസിന് വേണ്ടി കമ്പോസ് ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഗാനത്തിന്റെ ഫോക് ടച് കുറച്ചു കൂടെ പ്രാകൃതമായ രാഘവന്‍ മാഷിന്റെ തന്നെ ശബ്ദത്തില്‍ ആണ് ചേരുക എന്ന് സംവിധായകന് തോന്നിയത്രേ. ആ ബുദ്ധി ഏറ്റു എന്ന് തന്നെ വേണം കരുതാന്‍ .
വാല്‍കഷ്ണം : വാര്‍ദ്ധക്ക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന രാഘവന്‍ മാഷിനു ദീര്‍ഘായുസ്സ് നേരാന്‍ മനസ്സ് അനുവദിക്കുന്നില്ല. ക്ഷമിക്കുക.


Monday, March 14, 2011

പാശ്ചാത്യ സംഗീതത്തിന്റെ വരവ്

അന്ന് വരെ മലയാളത്തില്‍ അലയടിച്ചിരുന്നത് ശാസ്ത്രീയ സംഗീതത്തിന്റെയും നാടന്‍ ശീലുകളുടെയും ഈണങ്ങള്‍ ആയിരുന്നു. ഗാനത്തിന്റെ rendering ലും BGMലും പാശ്ചാത്യ സംഗീതം എന്നപേരില്‍ നമ്മള്‍ കേട്ടത് വയലിനും ഗിത്താറും മാത്രം ആയിരുന്നു. ഈ രീതിക്ക് സമ്പൂര്‍ണ്ണമായ ഒരു മാറ്റം കൊണ്ട് വരാന്‍ ഇളയരാജാവിനു 1982 ല്‍ പരമ്പരാഗത ചിട്ടവട്ടങ്ങളോട് മത്സരിച്ചു മല്ലടിക്കേണ്ടി വന്നു. അത് വരെ നമ്മുടെ എല്ലാം നന്ന്... പാശ്ചാത്യന്റെ എല്ലാം മോശം എന്ന മലയാളിയുടെ ചിന്തയെ പൊളിച്ചു മാറ്റിയ ഗാനങ്ങള്‍ ആയിരുന്നു ഓളങ്ങള്‍ എന്ന ചിത്രത്തിലേത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളിലും (തുമ്പി വാ, വേഴാമ്പല്‍ കേഴും, കുളിരാടുന്നു മാനത് ) പാശ്ചാത്യ സംഗീതത്തിന്റെ പ്രചോദനം വളരെ പ്രകടമാണ് . മൂന്നു ഗാനങ്ങളും everlasting ആണെങ്കിലും എനിക്കേറെ പ്രിയം "കുളിരാടുന്നു മാനത്ത്" എന്ന ഗാനം തന്നെ.

സംഗീതം : ഇളയരാജ
വരികള്‍ : ഓ എന്‍ വി കുറുപ്പ്
വര്‍ഷം :1982
ആലാപനം :കെ ജെ യേശുദാസ്‌,കോറസ്‌

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍
നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു
പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
ഉഴി‌യുന്നു നിറ താലം അഴകോലും നിറ താലം
അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം
തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍
ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ ...
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ കോടി പോലെ ഒരു പൊന്നിന്‍ തിര പോലെ
നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ
ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍
നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു
പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

വരികള്‍ എഴുതിയതിനു ശേഷം സംഗീതം നല്‍കുന്ന രീതിയെ ഏറെ ഇഷ്ട്ടപ്പെടുന്ന കവി ആണ് ONV എങ്കിലും ചില നല്ല ട്യുനുകളോട് അദ്ദേഹം സ്വയം വഴങ്ങി കൊടുക്കാറുണ്ട്. അതിനു ഏറ്റവും മികച്ച ഉദാഹരണം ആണ് ഈ ഗാനം. Rhythm pad, Base guitar തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാം വെസ്റ്റേണ്‍. ഇംഗ്ലീഷ് ശോകഗാനങ്ങളില്‍ സാധാരണയായ Base Voiceലെ rendering. ഇതൊക്കെ ആണെങ്കിലും വരികളില്‍ തുളുമ്പിയത് മലയാള തനിമ. ഒരു ഗാനം മികച്ചതാവാന്‍ ഇതില്‍ പരം വേറെ എന്ത് വേണം ? ഏത് ഗാനവും തനിക്ക്‌ ഇണങ്ങും എന്ന് ദാസ്സേട്ടനും തെളിയിക്കുകയായിരുന്നു. ഏതായാലും ഗാനം ഉപകരണ സംഗീതത്തിന്റെ ബഹളം ആവാതെ നോക്കിയതിനു ഇളയരാജ സാറിന് ആയിരം നന്ദി.

വാല്‍കഷ്ണം : പഴശ്ശി രാജ എന്നാ ചിത്രം ഒഴിച്ച് നിര്‍ത്തിയാല്‍ കൊച്ചു കൊച്ചു സന്തോഷത്തിനു ശേഷം രാജ സാര്‍ ചെയ്ത എല്ലാ മലയാള ഗാനങ്ങളും type casted ആണെന്ന തോന്നല്‍ ഉളവാക്കുന്നു. അദ്ദേഹത്തിന്റെയും സ്റ്റോക്ക്‌ തീര്‍ന്നു തുടങ്ങിയോ എന്നൊരു സംശയം.

Wednesday, February 2, 2011

പുതിയ തലമുറ

നല്ല ഒഴുക്കുള്ള melody . ജാനകിയമ്മയുടെ ശബ്ദം. വാദ്യ മേളങ്ങളുടെ ഘോഷം ഒട്ടുമേ ഇല്ല. അര്‍ത്ഥ പൂര്‍ണമായ വരികള്‍ . ഈ പാട്ട് കേട്ടാല്‍ ആരും സംശയിക്കും ദേവരാജന്‍ മാഷ്‌ കമ്പോസ് ചെയ്തതാണോ എന്ന് . പക്ഷെ ദേവരാജന്‍ മാഷുടെ ശിഷ്യന്‍ അദ്ദേഹത്തിന്റെ രീതി അനുകരിക്കാന്‍ തുടങ്ങിയിരുന്നു.

പുതു തലമുറയില്‍ രവീന്ദ്രന്‍  മാഷിൻ്റെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഒരേ ഒരു സംഗീത സംവിധായകനെ നമുക്ക് ചൂണ്ടി കാണിക്കാന്‍ ഉള്ളു - തീര്‍ച്ചയായും ജോണ്‍സന്‍ മാഷ്‌ തന്നെ. ദേവരാജന്‍ മാഷുടെ സ്ക്കൂളിൽ  നിന്ന് പയറ്റി ഇറങ്ങി സംഗീതത്തിനു (പശ്ചാത്തല സംഗീതത്തിനു) മലയാളത്തിലേക്ക് ദേശിയ പുരസ്ക്കാരം  ആദ്യമായി വാങ്ങി കൊണ്ട് വന്ന ബഹുമതി ജോൺസൻ മാഷിന്  മാത്രം സ്വന്തം.

ജോണ്‍സന്‍ മാഷ്‌ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത് 1981 ല്‍ ആയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരിവ് കിട്ടാന്‍ ഒരു വര്‍ഷം കൂടെ കാത്തിരിക്കേണ്ടി വന്നു. "ഇത് ഞങ്ങളുടെ കഥ" എന്നാ ചിത്രത്തിന് വേണ്ടി P ഭാസ്കരന്‍ മാഷുടെ വരികള്‍ക്ക് ഒരു ദേവരാജന്‍ ടച്ച്‌ കൊടുത്തായിരുന്നു ജോണ്‍സന്‍ മാഷ്‌ വരവറിയിച്ചത്.

Musician Johnson (ജോണ്‍സണ്‍ )
Lyricist(s) P Bhaskaran (പി ഭാസ്കരന്‍ )
Year 1982
Singer(s) S Janaki (എസ് ജാനകി )
Raga(s) Used Kaapi (കാപ്പി )


സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ ?
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ ?


വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....


വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......



രുദ്രവീണ എന്ന ഉപകരണം മലയാള സംഗീത സിനിമ ശാഖയില്‍ വളരെ അപൂര്‍വമായെ ഉപയോഗിച്ച് കണ്ടിട്ടുള്ളു. ഈ പാട്ടിന്റെ BGM ല്‍ ഈ ഉപകരണം വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. സിനിമ ഇത് വരെ കാണാത്തതിനാൽ ഗാന സന്ദർഭം എന്താണെന്ന് വ്യക്തമല്ല .

എന്നിരുന്നാലും രണ്ടാം ചരണത്തിലേക്ക് ആസ്വാദകനെ പിടിച്ചിരുത്തി ഞെട്ടിച്ചു കളയുന്ന രീതിയിലുള്ള ആലാപനം‌ ആണ് ജാനകിയമ്മ നടത്തിയത്. ഈ portion  ഗാനമേളകളില്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും വ്യക്തതയോടെ കേട്ടതായി ഓര്‍ക്കുന്നില്ല. അത് പോലെ തന്നെ ശ്രദ്ധേയമാണ് ഗാനത്തില്‍ ജാനകിയമ്മ നല്‍കുന്ന തേങ്ങല്‍ - unparalleled .

വാല്‍കഷ്ണം : ജോൺസൻ മാഷിന്  വിഷാദ രോഗം പിടിപെട്ടതും പിന്നീട് മലയാള സിനിമയിൽ ഏകദേശം 13 വർഷത്തോളം സജീവമല്ലാതെ ഇരുന്നതും പിന്നീട് ചാനലുകളിൽ ഇന്റർവ്യൂ കൊടുത്തും റിയാലിറ്റി ഷോ ജഡ്ജ് ചെയ്തും ജീവിച്ചു പോയതും , പിന്നീടുള്ള അകാലമരണവും അതിനു ശേഷം അദ്ദേഹത്തിന്റെ മകനും മകളും മരണമടഞ്ഞതും ഒരു ഗാനാസ്വാദകൻ എന്ന നിലക്ക് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ദുർവിധിയാണ് . 

Thursday, December 30, 2010

വീണ്ടും ഒരു സുവര്‍ണ്ണ കാലത്തേക്ക്

മലയാള സംഗീത ശാഖ ദൌര്‍ലഭ്യം നേരിട്ട വര്‍ഷമായിരുന്നു 1981എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ. എന്നാല്‍ സ്വന്തം സുവര്‍ണകാലത്തേക്ക് മടങ്ങി വരുകയായിരുന്നു 1982ല്‍ . ഈ വര്‍ഷം നമുക്ക് ഒരു പിടി ഗാനങ്ങള്‍ ആണ് നല്‍കിയത്. സംഗീത സംവിധായകരും രചയിതാക്കളും കാണിച്ച maturity പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ചില്ലിലെ എല്ലാ ഗാനങ്ങളും തന്നെ മനോഹരം ആയിരുന്നു. കൂട്ടത്തില്‍ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടത്‌ ചുവടെ കൊടുത്തിരിക്കുന്ന ഗാനം ആണ്.

Musician MB Sreenivasan (എം ബി ശ്രീനിവാസന്‍ )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1982
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു..
ചാരു ചിത്രം വരയ്ക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ
മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍
കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍
ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ
മേനിയിലാകെ പടരുമീ സൌവര്‍ണ്ണം
ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ


MBS-ONV ഒരിക്കലും നിറം മങ്ങാത്ത കൂട്ടുകെട്ട് ആണ് എന്ന് നിസ്സംശയം പറയാം. ONV യുടെ ഏറ്റവും മികച്ച ഗാനങ്ങള്‍ MBS ആണ് ചിട്ടപ്പെടുത്തിയത് എന്ന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
ഈ ഗാനത്തില്‍ പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒന്നാണ് വരികളും സംഗീതവും തമ്മിലുള്ള ബാലന്‍സ്. എത്ര മനോഹരമായാണ് MBS ഇതിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഗാനത്തിന്റെ ഇടയില്‍ വരുന്ന പുല്ലാങ്കുഴല്‍ ബിട്സ് എക്സ്ട്രാ ഓര്‍ഡിനറി എന്നെ പറയാനാവൂ. അത് പോലെ തന്നെ ദാസേട്ടന്‍ ഹുംമിങ്ങിനു നല്‍കുന്ന ഫീല്‍ അത്യപൂര്‍വമായെ ഇപ്പോഴത്തെ ഗാനങ്ങളില്‍ കേള്‍ക്കനാവൂ. ഗാനത്തിന്റെ ചരണങ്ങള്‍ രണ്ടും ആരോഹണത്തില്‍ ആണ് ചിട്ടപ്പെടുതിരിക്കുന്നത്. ഒന്ന് പാടാന്‍ ശ്രമിച്ചു നോക്ക് ; നിങ്ങളുടെ ശ്വാസോച്ച്വാസത്തെ ഒന്ന് വെല്ലുവിളിക്കും ഈ ഗാനം. എങ്കിലും, ഒരു സാധാരണ കേള്വിക്കാരന്റെ ചേതനയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ വരികളുടെ സാഹിത്യത്തില്‍ ഇല്ല എന്നത് പ്രശംസനീയം തന്നെ. എനിക്ക് തോന്നുന്നു ഈ ഒരു ക്വാളിറ്റി ONV ക്ക് മാത്രം അവകാശപ്പെട്ടത് ആണ് എന്ന്. ഒരു പക്ഷെ ഈ വര്‍ഷം ഒരു പാട് നല്ല ഗാനങ്ങള്‍ പിറന്നത്‌ കൊണ്ടാവാം ഈ ഗാനത്തിന് അവാര്‍ഡുകള്‍ ഒന്നും കിട്ടാഞ്ഞത്.
പിന്കുറിപ്പ് : 1955 മുതല്‍ മലയാള സിനിമ ശാഖയില്‍ ഗാനരചന തുടങ്ങിയ ONV ഏതായാലും അതിനും എത്രയോ മുന്‍പ് തന്നെ കവി അരങ്ങുകളില്‍ സജീവം ആയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടാന്‍ 2010 വരെ കാത്തിരിക്കേണ്ടി വന്നു. ജഗദീശ്വരന്‍ അദ്ദേഹത്തിന് ആയുസ്സ് നല്കിയിരുന്നില്ലെങ്ങില്‍ നമ്മുടെ ഭരണ ഘടന ചെയ്ത ഏറ്റവും വലിയ ചതി ആയി പോയേനെ.

Monday, December 6, 2010

കുളത്തൂപുഴ രവിയില്‍ നിന്ന് രവീന്ദ്രനിലേക്ക്

1981 മുന്‍പ് സൂചിപ്പിച്ച പോലെ മലയാള സിനിമ സംഗീതത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ പഞ്ഞ വര്‍ഷം ആയിരുന്നു . എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ട ഒറ്റ ചിത്രം പോലും ഇറങ്ങിയിട്ടുണ്ടാവില്ല ഈ വര്‍ഷം . ഇതിന് ഒരു അപവാദം ആയിരുന്നു തേനും വയമ്പും എന്ന ചിത്രം. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹൃദയ സ്പര്‍ശിയായി നില കൊള്ളുന്നു. എങ്കിലും കൂട്ടത്തില്‍ ഏറ്റവും മികച്ചത് ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും "ഒറ്റ കമ്പി നാദം" എന്ന്.

തേനും വയമ്പും
Musician (രവീന്ദ്രന്‍ )
Lyricist(s) (ബിച്ചു തിരുമല )
Year 1981
Singer(s) (കെ ജെ യേശുദാസ് )


ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാ ഗാനം ഞാന്‍ (ഒറ്റക്കമ്പി)
ഏക ഭാവം ഏതോ താളം
മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍
ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ (ഒറ്റക്കമ്പി)
നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ )
എന്നും ഉള്ളിലെ ദാഹമെങ്കിലും (ഒറ്റക്കമ്പി)
നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും (ഒറ്റക്കമ്പി)


സംഗീതത്തെ സംബന്ധിച്ച ക്വിസ് മത്സരങ്ങളില്‍ ഇപ്പോള്‍ സ്ഥിരം മുഴങ്ങി കേള്‍ക്കുന്ന ചോദ്യമാണ് "രവീന്ദ്രന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമേത് " എന്നത്. ഇക്കാലത്ത് സംഗീത പ്രേമികള്‍ നിസ്സംശയം ഉത്തരം പറയും "ചൂള" എന്ന്. രവീന്ദ്രന്‍ പ്രശസ്തി കൈ വരിച്ചതിനു ശേഷം മാത്രം ആണ് ചൂളയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. ചൂള ഇറങ്ങിയ കാലത്ത് അത്ര ഹിറ്റ്‌ ആയിരുന്നില്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. രവീന്ദ്രന്‍ രവീന്ദ്രനായി അറിയപ്പെടാന്‍ തുടങ്ങിയത് തേനും വയമ്പും ഇറങ്ങിയതിനു ശേഷമാണ്. പില്‍കാലത്ത് hit maker എന്ന ലേബല്‍ രവീന്ദ്രന് ആദ്യമായി നേടിക്കൊടുത്തത് ഈ ചിത്രം തന്നെ.
ഈ ഗാനം ഇറങ്ങിയ കാലത്ത് ഒത്തിരി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഒറ്റ കമ്പിയില്‍ നിന്ന് ഒരിക്കലും നാദം ഉതിര്‍ക്കാനാവില്ല എന്നായിരുന്നു വിമര്‍ശനം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഏക്താര എന്ന ഉപകരണം ഒറ്റ കമ്പിയില്‍ നിന്നാണ് നാദം ഉതിര്‍ക്കുന്നത് എന്ന സത്യം മനസിലാക്കിയാല്‍ ഈ വാദത്തിനു പ്രസക്തി ഇല്ല.

ഈ ഗാനത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. രവീന്ദ്രന്‍ മാഷ്‌ tune ഇട്ടതിനു ശേഷം ബിച്ചു തിരുമലക്ക് writer's ബ്ലോക്ക്‌ പിടിപെട്ടു. പല്ലവി മനസ്സില്‍ എന്ത് ചെയ്തിട്ടും രൂപപ്പെടുന്നില്ല. അപ്പോഴാണ്‌ ഹോട്ടല്‍ മുറിയില്‍ സ്വന്തം ചോര കുടിക്കാന്‍ വിരുന്നെത്തിയ കൊതുക് തന്നെ ശല്യം ചെയ്യുന്നതായി ബിച്ചു തിരുമലക്ക് തോന്നിയത്. കൊതുക് മൂളുന്ന രാഗം കേട്ടാണ് "ഒറ്റ കമ്പി നാദം" എന്ന പല്ലവി രൂപപ്പെട്ടത് എന്ന് പില്‍കാലത്ത് അദ്ദേഹം രേഖപ്പെടുത്തി.

എന്ത് കൊണ്ടും മനോഹരമായ ഗാനം തന്നെ. ബിച്ചു സാറിനു പല്ലവി കിട്ടാന്‍ മാത്രമേ വിഷമം ഉണ്ടായുള്ളൂ എന്ന് വ്യക്തമാക്കുന്നു ചരണങ്ങള്‍ രണ്ടും. മറ്റൊരാളുടെ മനസ്സിലേക്ക് കുടിയേറാന്‍ വെമ്പുന്ന നായകന്‍റെ ദുഃഖം മുഴുവനായും പ്രകടിപ്പിക്കുന്നതില്‍ ബിച്ചുവും രവീന്ദ്രന്‍ മാഷും വിജയിച്ചിരിക്കുന്നു.

പിന്കുറിപ്പ് : തേനും വയമ്പും എന്ന പാട്ടില്‍ "ഒറ്റ കമ്പി നാദത്തിന്റെ" BGM ഉപയോഗിച്ചിട്ടുണ്ട്. ശ്രദ്ധിക്കാന്‍ അപേക്ഷ .

Wednesday, November 24, 2010

ഇവരെ അറിയുമോ ??

മലയാള സംഗീത ലോകത്ത് അത്രയൊന്നും പരിചിതമല്ലാത്ത പേരുകളായിരിക്കും ദര്‍ശന്‍ രാമനും ബാലു കിരിയത്തും. ദര്‍ശന്‍ രാമന്‍ ബിച്ചു തിരുമലയുടെ സഹോദരന്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. ബാലു കിരിയത്തും വിനു കിരിയത്തും തമ്മില്‍ എന്താണ് ബന്ധം എന്ന് എനിക്ക് അറിയില്ല. ഏതായാലും 1981 ല്‍ ഇവര്‍ സൃഷ്ട്ടിച്ച സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന ഗാനം ഇവരുടെ 2 പേര്‍ക്കും വഴിത്തിരിവായി. ബാലു കിരിയത്ത് കന്നി സംവിധാന സംരംഭം കൂടി ആയിരുന്ന ഈ ചിത്രത്തിന് ശേഷം അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സംവിധായകന്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു. ദര്‍ശന്‍ രാമന്‍ തരംഗിനിക്ക് വേണ്ടി വിഷാദ ഗാങ്ങള്‍ എന്ന മനോഹരമായ ആല്‍ബവും പില്‍കാലത്ത് ചിട്ടപ്പെടുത്തി. പിന്നെ അദ്ദേഹത്തിന്റെ അഡ്രസ്‌ ഇല്ല എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.
Movie തകിലു കൊട്ടാമ്പുറം
Music Darsan Raman (ദര്‍ശന്‍ രാമന്‍ )
Lyricist(s) Balu Kiriyath (ബാലു കിരിയത്ത് )
Year 1981
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

സ്വപ്നങ്ങളേ വീണുറങ്ങൂ
മോഹങ്ങളെ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ.. വീണുറങ്ങൂ..
ജീവിതമാകുമീ വാഗ്മീകത്തിലെ
മൂക വികാരങ്ങള്‍ വ്യര്‍തമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കഥനത്തിലെക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതെ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)
ചപല വ്യമോത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ധമല്ലേ
ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനസ്സേ മനുഷ്യാ നീയിനി
കടവുകള്‍ തേടി അലയരുതെ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)

ഈ ഗാനത്തിന്റെ ഒരു pattern കേള്‍ക്കുമ്പോള്‍ തന്നെ ദാസേട്ടന് തോന്നി കാണും വിഷാദ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ മറ്റൊരാളെ തേടേണ്ട എന്ന്. ഗാനത്തില്‍ സ്ഥായിയായ ഭാവം ദുഃഖം തന്നെ ആണ്. പക്ഷെ ഇതിന്റെ വരികള്‍ വളരെ നെഗറ്റീവ് അല്ലെ എന്ന് ഞാന്‍ ആശങ്കിച്ച് പോകുന്നു. "അധികം ചിരിക്കല്ലേ കരച്ചിലിലെക്കുള്ള പോക്കായിരിക്കും" എന്ന് കാരണവന്മാര്‍ പറയുന്ന പോലെ ഒരു ഇത്. ഏതായാലും ആകെ തകര്‍ന്നിരിക്കുമ്പോള്‍ ഈ പാട്ട് കേട്ടാല്‍ ഉള്ള പ്രതീക്ഷ കൂടെ ഇല്ലാതാവും എന്നുറപ്പ്. അത് കൊണ്ട് ഈ ഗാനം കേള്‍ക്കുമ്പോള്‍ സന്ദര്‍ഭം കൂടി മനസ്സിലാക്കി കൊണ്ട് കേള്‍ക്കുക.
വാല്‍കഷ്ണം : roommatinte ലൈന്‍ പൊട്ടി ഇരിക്കുമ്പോള്‍ ഞാന്‍ ഈ പാട്ട് പ്ലേ ചെയ്തു. കേട്ട തെറിക്കു കണക്കില്ല.